Wednesday, May 2, 2012

പാഠം മൂന്ന് - പന്ത് തട്ടരുത്......തട്ടിയാല്‍ തട്ടുകൊള്ളും...

പൊറുതി മുട്ടിയ എന്റെ മാതാപിതാകളുടെ  മനസ്സറിഞ്ഞു  ഞാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു ...

അഥവാ അവര്‍ എന്നെ സ്കൂളില്‍ തള്ളിവിട്ടു തല്‍ക്കാല ആശ്വാസം തേടി....

ആദ്യമായി സ്കൂളില്‍ പോകാന്‍ ഇറങ്ങിയപോ എന്റെ പിതാശ്രീ എന്നോട് മൊഴിഞ്ഞു " ഇതു വരെ ദ്രോഹിച്ചതോകെ ഞാന്‍ ക്ഷമിച്ചു ഇനി എന്തെങ്കിലും പ്രശ്നം നീ  ഉണ്ടാകിയാല്‍ ............."
അവിടെ കുത്തിട്ടു നിര്‍ത്തി............അതിനുശേഷം നിര്‍വചികാത്തത് കൊണ്ടാകും..... പാവം.......... ബാപ്പച്ചി  വളരെ സ്ട്രിക്റ്റ് ആണു....
എന്നോട് മിണ്ടാറു പോലും ഇല്ല..പക്ഷെ ബാപ്പയെ അനുസരിക്കുക  എന്നതു എന്നെ പോലെ
ക്ഷത്രിയനായ ഒരാള്‍ക്ക് ചേര്‍ന്നതാണോ???? സൊ....ഞാന്‍ താന്തോന്നി ആയി വള്ളര്‍ന്നുകൊണ്ടേയിരുന്നു.....

ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു, ബോറടിച്ചു ഞാന്‍ നടക്കുമ്പോള്‍ ഒരു ഉരുണ്ട പന്ത്.....ഉരുണ്ടുരുണ്ടു   എന്റെ മുന്നില്‍ വന്നു...എന്നോടാ കളി......ഞാന്‍ അത് തട്ടി ഉരുട്ടി എന്റെ വീടിന്റെ മുന്നില്‍ കൊണ്ട് വന്നു.... എന്റെ പന്ത് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് പുറകെ വന്ന കൊച്ചു കുട്ടിയെ അത്രേം നേരമായിട്ടും ഞാന്‍ കണ്ടില്ല....ഉമ്മച്ചി ആണേ സത്യം ഞാന്‍ കണ്ടില്ല...പക്ഷെ വീട്ടിന്റെ മുന്നില്‍ ഉണ്ടക്കണ്ണുകളോടെ ഇരുന്ന എന്റെ പിതാശ്രീ കണ്ടു......
ബാപ്പ സഭ്യമായ ഭാഷയില്‍ എന്താടാ............ മോനെ ഇതു ???
ബാപ്പക്കു മനസിലായില്ല എന്ന് തോന്നുന്നു ... ബയ്  ദ ബയ്  ബാപ്പച്ചി   ദിസ്‌ ഈസ്‌ പന്ത്.......ബോള്‍ ബോള്‍...എന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നെങ്കിലും , ഒറ്റച്ചാട്ടത്തിലുള്ള ആ ചോദ്യം കേട്ടപോള്‍ എന്റെ നിക്കര്‍ നനഞ്ഞു......
ഒന്നും ഇല്ല  ബാപ്പ.....
ഇതു നിന്നെ കൊണ്ടാക്കാന്‍  വന്നതാണോ  ഡാ??

ഇതു......ഇതു..... ആ സാറിന്റെ വീടിലെ പന്താണ്..... ചുമ്മാ തട്ടി കൊണ്ട് വന്നതാ.....

സാറിനെ തട്ടി കൊണ്ട് വരാത്തതെന്റെ ഭാഗ്യം...എന്ന്  പറഞ്ഞുകൊണ്ട് പത്ത് മിനിട്ട് എന്നെ നിലം തൊടിച്ചില്ല......ഇനി സാറിനേം സാറിന്റെ ഭാര്യേം തട്ടി കൊണ്ട് വരാം എന്ന് പറഞ്ഞത് ആ ബഹളത്തിനിടയില്‍ ബാപ്പച്ചി കേട്ടില്ല....കേട്ടിരുന്നെ ഇതു എഴുതാന്‍ ഇന്ന് ഞാന്‍ ഉണ്ടാവില്ലരുന്നു......അങ്ങനെ കാലും കൈയും ഒക്കെ തൊലി ഇല്ലാതെ നീറി പുകഞ്ഞിരുന്നപോള്‍ വീണ്ടും ഞാന്‍ മനസിലാക്കി

പന്ത് തട്ടാന്‍ എളുപമാണ് എന്നല്ല.... പന്ത് തട്ടാന്‍ പാടില്ല.......തട്ടരുത്......തട്ടിയാല്‍ തട്ടുകൊള്ളും...

Wednesday, April 25, 2012

പാഠം രണ്ടു - വെളിച്ചമുള്ളപോ നിഴല്‍ ഉണ്ടാകും...



100 ഡിഗ്രി തിളച്ച ജലത്തില്‍ സമാധിയാകാതെ ഹോസ്പിറ്റല്‍ സുഖവാസം കഴിഞ്ഞു ഇറങ്ങിയ ഞാന്‍ കുറച്ചു കാലം കൊണ്ട് നില്‍കുന്നതിലും നടക്കുന്നതിലും പി എച് ഡി എടുത്തു....
ഓടി കളിക്കുമ്പോള്‍ എന്നും ഒരാള്‍ എന്റെ മുന്നിലൂടെ ഓടുന്നതായി കണ്ടു...അതു ആരാന്നറിയാന്‍ എന്റെ കുഞ്ഞു മനസ് വെമ്പി...
കുറ്റാന്യോഷകന്റെ വ്യഗ്രത നിറഞ്ഞ മനസോടെ അവന്റെ പിന്നാലെ ഞാനും പാഞ്ഞു... മതിലിന്റെ അരുകിലേക്ക്‌ ഓടി പോയതും... അവന്‍ മതിലില്‍ കയറി നില്‍ക്കുന്നു.... 
പണ്ടേ ഞാന്‍ ക്ഷെത്രിയനാ.... വിട്ടു കൊടുത്തില്ല... അതി ശക്തമായി കാലുകള്‍ നീട്ടി  വച്ചു  മതിലില്‍ ഓടി കേറി... മതിലിനെ ഇടിച്ചു തൊഴിച്ചു  , മതില്‍ അവിടെ നിന്നു  , ഞാന്‍ താഴെ വീണു....
എന്റെ കാല്‍ മുട്ടിലെ തൊലിയുമായി നില്‍ക്കുന്ന മതിലിനെ ചവിട്ടി മെതിക്കാനുള്ള ആവേശമുണ്ടായിരുന്നു എനിക്കപ്പോള്‍... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജിതനായി പട്ടി മോങ്ങുംപോലെ കിടന്നു കീറി വിളിച്ചു...
അങ്ങനെ വീണ്ടും സുഖവാസം....ഹോസ്പിറ്റലില്‍.......വീട്ടില്‍ ഒരു ജോലിയും ഇല്ലല്ലേന്നു ചോദിച്ച നഴ്സ്സിനോടു നിങ്ങള്‍ക്കും വേണ്ടേ പണി എന്ന് വലിയ വായില്‍ ചോദിച്ച സന്തോഷത്തില്‍.. വെറുതെ കറങ്ങുന്ന  ഫാനിന്റെ ഇതള്‍ എണ്ണി കിടന്നപ്പോള്‍ എനിക്ക് മനസിലായി വെളിച്ചമുള്ളപോ നിഴല്‍ ഉണ്ടാകുമെന്ന്...എന്തായാലും എന്റെ ബാല്യത്തിലെ ഉല്ലസിച്ചു  നടക്കേണ്ട നല്ല സമയങ്ങള്‍ ഞാന്‍  ഹോസ്പിറ്റല്‍ വരാന്തക്കുളില്‍  കളഞ്ഞു....

Thursday, March 29, 2012

പാഠം ഒന്ന് - ജലത്തിന്റെ തിളനില 100 ഡിഗ്രി ആണ്...

വയലേലകളും മരുപ്പച്ചകളും റബറുകളും  എന്ന് വേണ്ട കണ്ട  ചപ്പു ചവറുകള്‍ എല്ലാം ഉള്ള ശാന്ത  സുന്ദരമായ ഗ്രാമത്തില്‍ ജനിച്ച എനിക്ക് തൊടുന്നതെല്ലാം കഷ്ടകാലം വിതക്കുന ടൈം...... 

ജനിച്ചു  ഒരു  വയസില്‍ തന്നെ വീട്ടുകാരുടെയും നാട്ടു കാരുടെയും പൊന്നോമന പുത്രനായ  ഞാന്‍  നന്നായ് ഒന്ന് കുളിച്ചു....അതും ഫ്ലാസ്കിലെ തിളയ്ക്കുന്ന വെള്ളത്തില്‍...

മുട്ടുകാലേല്‍ ഇഴഞ്ഞു നടന്നപ്പോള്‍ എനികൊരു ചിന്ത....എണീറ്റു  നിന്നാലോ??? അധികം ചിന്തിച്ചു സമയംകളഞ്ഞില്ല..  മേശയുടെ കാലില്‍ പതിയെ പിടിച്ചു നിവര്‍ന്നു നിന്നു....അങ്ങനെ കാഴ്ചകള്‍ ഒക്കെ കണ്ടു നില്‍ക്കുമ്പോള്‍ നിലത്തു കൂടി ഉറുമ്പുകള്‍ പിച്ചവച്ചു നടക്കുന്നതു  എന്റെ ശ്രദ്ധയില്‍പ്പെട്ടു....

"ആനപ്പുറത്തിരിക്കുംമ്പോ നായെ പേടിക്കണോ???"

അതുകൊണ്ട് ഞാന്‍ ഒറ്റ ഉറുമ്പിനെപോലും ബാക്കി വയ്ക്കാതെ ചവിട്ടി കൊന്നുക്കൊണ്ടേയിരുന്നു....ഈ ദൌത്യത്തിനിടയില്‍ എന്റെ ബാലന്‍സ് പോയി... ചാകാന്‍ പോക്കുന്നവന്‍ ഏതു  കച്ചിതുരുമ്പിലും പിടിക്കുമല്ലോ...

ഒരു കച്ചിതുരുമ്പിനായി ഞാന്‍ അവിടെല്ലാം തപ്പി..... തപ്പിട്ടും തപ്പിട്ടും ഒരു കച്ചിതുരുമ്പ് പോയിട്ട് ഒരു തുരുമ്പുകമ്പി പോലും കിട്ടില്ല, കിട്ടിയതോ ഒരു വള്ളി...പിടിച്ചു....ആഞ്ഞു പിടിച്ചു... അത് വേറെ ഒന്നും ആയിരുന്നില്ല...മേശമേല്‍ വച്ചിരുന്ന ഫ്ലാസ്കിന്റെ വള്ളിയായിരുന്നു....ഞാന്‍ തൊട്ടതും അത് എന്റെ കൂടെ പോന്നു..കൂടെ അതിലെ വെള്ളവും..  അപ്പോഴുണ്ടായ ആ സന്തോഷം... ഹോ പറഞ്ഞാലും പറഞ്ഞാലും തീരില്ല.... 

അങ്ങനെ ഒന്നാം വയസില്‍ തന്നെ ഞാന്‍ പഠിച്ചു ജലത്തിന്റെ തിളനില 100 ഡിഗ്രി ആണെന്ന്...